ചാടീ ഹനുമാൻ രാവണന്റെ മതിലിന്മേൽ.

ഇരുന്നൂ ഹനുമാൻ രാവണനോടൊപ്പം.

പറഞ്ഞൂ ഹനുമാൻ രാവണനോടുത്തരം.

“എന്തെട രാവണ, ഏതെട രാവണ, സീതേ കക്കാൻ കാരണം?

നിന്നോടാരാൻ ചൊല്ലീട്ടോ, നിന്റെ മനസ്സിൽ തോന്നീട്ടോ?”

“എന്നോടാരാൻ ചൊല്ലീട്ടല്ല; എന്റെ മനസ്സിൽ തോന്നീട്ട്.”

 

“പിടിക്ക്യ, വലിക്ക്യ, കല്ലറയിലാക്കാ.”

 

“കല്ലറയിലാക്ക്യാൽ പോരാ, വാലിന്മേൽ തുണി ചുറ്റേണം.

വാലിന്മേൽ തുണി ചുറ്റ്യാൽ പൊരാ, എണ്ണകൊണ്ടു നനയ് ക്കേണം.

എണ്ണകൊണ്ടു നനച്ചാൽ പോരാ, അഗ്നികൊണ്ടു കൊളുത്തേണം.“

“അഗ്നികൊണ്ടു കൊളുത്ത്യാൽ പോരാ, ലങ്ക ചുട്ടുപൊരിക്കേണം.

ലങ്ക ചുട്ടുപൊരിച്ചാൽ പോരാ, രാക്ഷസവംശം മുടിക്കേണം.

രാക്ഷസവംശം മുടിച്ചാൽ പോരാ, ദേവിയെ കൊണ്ടിങ്ങു പോരേണം.”